മനുഷ്യസൗഹാർദ്ദത്തിന്റെ പാഠം പകർന്നു കുരുന്നു കലാകാരന്മാർ
ബെയാത്രിച്ചേ ഗരേര, അന്ദ്രേയ മൊണെത്താ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്
ഗാസയിലെ കുരുന്നുകൾ - സ്വാതന്ത്ര്യത്തിന്റെ അലകളിൽ(കുട്ടികൾ എന്ത് പങ്കു വഹിക്കുന്നു) "ദി ചിൽഡ്രൻ ഓഫ് ഗാസ - ഓൺ ദി വേവ്സ് ഓഫ് ഫ്രീഡം (ഹൗ കിഡ്സ് റോൾ)" എന്ന പേരിൽ കുട്ടികൾ അഭിനയിക്കുന്ന ചിത്രം വത്തിക്കാൻ ചലച്ചിത്ര ലൈബ്രറിയിൽ പ്രദർശിപ്പിച്ചു. മധ്യപൂർവേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, നിർമ്മിച്ച ഈ സിനിമ, കുട്ടികളുടെ സ്വപനങ്ങളെയും, പ്രതീക്ഷകളെയും എടുത്തു പറയുന്നു. മുതിർന്നവർക്ക് ഒരു മുന്നറിയിപ്പും കൂടിയാണ് ഈ ചിത്രം. 2025 ലെ മികച്ച സംവിധായകനുള്ള ഡേവിഡ് ഡി ഡൊണാത്തെല്ലോ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട, ലോറിസ് ലായ്, സംവിധാനം ചെയ്ത ഈ ചിത്രം ഉത്തരവാദിത്തത്തിന്റെയും പ്രത്യാശയുടെയും ശക്തമായ സന്ദേശം വഹിക്കുന്നു.
ചെറുപ്പക്കാർ അവരുടെ നിഷ്കളങ്കതയിലും വിശുദ്ധിയിലും പരസ്പരം ശത്രുക്കളാകാൻ വിസമ്മതിക്കുന്നു. പകരം, സൗഹൃദത്തിലൂടെ ജീവിക്കാൻ സാധ്യമായ ഭാവികൾ അവർ തേടുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. സൗഹൃദത്തിലൂടെ ജീവിക്കാൻ സാധ്യമായ ഭാവികൾ അവർ തേടുന്നു. അതിനാൽ, സാഹോദര്യത്തിലേക്കുള്ള ഒരു ആഹ്വാനം, പ്രധാന കഥാപാത്രങ്ങളായ ഗാസയിൽ നിന്നുള്ള പലസ്തീൻ ആൺകുട്ടി മഹ്മൂദിന്റെയും ഒരു സെറ്റിൽമെന്റിൽ താമസിക്കുന്ന ഇസ്രായേലി ആൺകുട്ടിയായ അലന്റെയും മാതൃകയിൽ നിന്ന് ഉരുത്തിരിയുന്നു.
ശത്രുതാപരമായ ഭൂപ്രകൃതിയിൽ, മുതിർന്നവരെ ജീവിതത്തിന്റെ മൂല്യവും പ്രത്യാശയുടെ ശക്തിയും പഠിപ്പിക്കുന്നത് കുട്ടികളാണ്. പലസ്തീനും ഇസ്രായേലും തമ്മിലുള്ള സാഹചര്യം ഒരിക്കലും എളുപ്പമായിരുന്നില്ല: ഇപ്പോൾ എന്നത്തേക്കാളും, ഇത് ഒരു ഭയാനകമായ സാഹചര്യമാണെന്നും, എന്നാൽ മെച്ചപ്പെടാൻ കഴിയുന്നതിനെയാണ് അഭിനേതാക്കൾ പ്രതിനിധീകരിക്കുന്നതെന്നു സംവിധായകൻ വിശദീകരിച്ചു.
ഇതെല്ലാം എപ്പോൾ അവസാനിക്കും? എന്ന് ഇസ്രായേലി ബാലൻ തന്റെ പിതാവിനോട് ചോദിക്കുമ്പോൾ, ഒരുപക്ഷേ അവർ ഇവിടെ ഇല്ലാത്തപ്പോഴോ, അല്ലെങ്കിൽ നമ്മൾ ഇവിടെ ഇല്ലാത്തപ്പോഴോ ആയിരിക്കാം എന്ന മറുപടി ബാലനെ തൃപ്തനാക്കുന്നില്ല. എന്നാൽ ഒരുമിച്ചു സൗഹൃദത്തിലും, സഹോദര്യത്തിലും കഴിയുക എന്ന മൂന്നാമതൊരു തിരഞ്ഞെടുപ്പിലേക്കാണ് ഈ കഥ പ്രേക്ഷകരെ മുൻപോട്ടു നയിക്കുന്നത്.
ഗാസ അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലായിരിക്കുന്ന ഈ സമയത്ത്, ചിത്രത്തിന്റെ സന്ദേശം എക്കാലത്തേക്കാളും സമയോചിതമാണ്. വത്തിക്കാൻ ആശയവിനിമയ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് പൗളോ റുഫീനിയാണ് പ്രദർശനം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചത്. നമ്മുടെ സ്വന്തം മരണമോ മറ്റൊരാളുടെ മരണമോ മാത്രമാണ് ഏകപോംവഴി എന്ന ചിന്ത മാറ്റിക്കൊണ്ട്, കൂട്ടായ്മയുടെ മൂന്നാമത്തെ തിരഞ്ഞെടുപ്പിലേക്ക് ആളുകൾ കടന്നുവരണമെന്നു അദ്ദേഹം ഓർമ്മപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: