തിരയുക

ഗാസയിലെ സെമിത്തേരി ഗാസയിലെ സെമിത്തേരി   (ANSA)

ഗാസയിൽ ഓരോ പതിനഞ്ചു മിനിറ്റിലും ഒരു കുട്ടിക്ക് ജീവൻ നഷ്ടപ്പെടുന്നു

ആറുമാസമായി തുടരുന്ന ഇസ്രായേൽ- പാലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതം നേരിടുന്ന ഗാസയിൽ ഓരോ പതിനഞ്ചു മിനിറ്റിലും ഒരു കുട്ടിക്ക് ജീവൻ നഷ്ടപ്പെടുന്നുവെന്ന് ' കുട്ടികളെ സംരക്ഷിക്കുക' എന്ന സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ എടുത്തുപറയുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആറുമാസമായി തുടരുന്ന ഇസ്രായേൽ- പാലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതം നേരിടുന്ന ഗാസയിൽ ഓരോ പതിനഞ്ചു മിനിറ്റിലും ഒരു കുട്ടിക്ക് ജീവൻ നഷ്ടപ്പെടുന്നുവെന്ന് ' കുട്ടികളെ സംരക്ഷിക്കുക' എന്ന സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ എടുത്തുപറയുന്നു. വെടിനിർത്തലിനുള്ള ആഹ്വാനവും, മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുള്ള തടസങ്ങൾ നീക്കുന്നതിനുള്ള അപേക്ഷയും പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.

യുദ്ധസാഹചര്യങ്ങൾ ഏറെ ദുരിതത്തിലാക്കിയ കുട്ടികളുടെ സ്ഥിതികൾ ഏറെ രൂക്ഷമായി പ്രദേശത്ത് തുടരുന്നു.  ഗാസയിലെ സ്‌കൂളുകളും ആശുപത്രികളും നശിപ്പിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു.  36 ഹോസ്പിറ്റലുകളിൽ 30 എണ്ണവും ബോംബ് വീണു നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ സ്ഥിതി നിരവധിയാളുകളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതും ഏറെ ആശങ്കാജനകമാണ്.

ആറുമാസത്തെ സംഘർഷത്തിൽ, ഏകദേശം 26,000 കുട്ടികൾ കൊല്ലപ്പെടുകയും, ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയും ചെയ്യുന്നു. സാധാരണ ആളുകൾ അനുഭവിക്കുന്ന ഈ ദുരിതങ്ങളുടെ കണക്കുകൾ സൂചിപ്പിച്ചുകൊണ്ട്, കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടനയിലെ അംഗങ്ങൾ ഇറ്റലിയിലെ റോമിൽ ഒരു ബാനറും കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 April 2024, 10:36