തിരയുക

നിക്കാരഗ്വയുടെ സർക്കാർ പിടിച്ചെടുത്ത സാൻ ഹൊസെ ഭവനം നിക്കാരഗ്വയുടെ സർക്കാർ പിടിച്ചെടുത്ത സാൻ ഹൊസെ ഭവനം 

നിക്കരാഗ്വാഭരണകൂടം സഭാവിരുദ്ധ നടപടികളുമായി മുന്നോട്ട്.

കുട്ടികൾ താമസിച്ചു പഠിച്ചിരുന്ന വിശുദ്ധ യൗസേപ്പിതാവിൻറെ സന്ന്യാസിനി സമൂഹത്തിൻറെ ഒരു കെട്ടിടം നിക്കാരാഗ്വയുടെ സർക്കാർ പിടിച്ചെടുത്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയുടെ സർക്കാർ ഒരു സന്ന്യാസിനി സമൂഹം നടത്തിക്കൊണ്ടിരുന്ന കുട്ടികൾ താമസിച്ചു പഠിച്ചിരുന്ന സാൻ ഹൊസേ ഭവനം കണ്ടുകെട്ടി.

2018-ലെ ഒരു പ്രക്ഷോഭണവേളയിൽ കുറ്റകൃത്യങ്ങളുടെ വേദിയയായി എന്ന അന്നാടിൻറെ സഹപ്രസിഡൻറ് ആയ ശ്രീമതി റൊസാരിയൊ മുരീല്ലൊയുടെ ആരോപണത്തിൻറെ വെളിച്ചത്തിലാണ് വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള സന്ന്യാസിനികളുടെ മേൽനോട്ടത്തിലുണ്ടായിരുന്ന ഈ കോളേജ് സർക്കാർ ഔദ്യോഗികമായി പിടിച്ചെടുത്തിരിക്കുന്നത്.

അന്നാട്ടിലെ സാൻറിനിസ്റ്റാ പ്രസ്ഥനത്തിൻറെയും രാഷ്ട്രീയപാർട്ടിയുടെയും അനുഭാവികളെ 2018 ഏപ്രിലിലുണ്ടായ പ്രക്ഷോഭണസമയത്ത് ഈ കെട്ടിടത്തിലിട്ടു പിഢിപ്പിക്കുകയും കൊല്ലുകയും ചെയ്തു എന്നാണ് ആരോപണം.

പിടിച്ചെടുത്ത കെട്ടിടത്തിന് വധിക്കപ്പെട്ട ഒരു സാൻറിനിസ്റ്റാ യോദ്ധാവിൻറെ പേരും നല്കപ്പെട്ടു. എന്നാൽ ഈ നടപടികൾ നിക്കാരഗ്വയുടെ പ്രസിഡൻറെ ഡാനിയേൽ ഒർത്തേഗയുടെ ഭരണകൂടത്തിൻറെ സഭാവിരുദ്ധ നടപടികളുടെ ഭാഗമായിട്ടാണ് കാണപ്പെടുന്നത്.   40 വർഷത്തെ ചരിത്രമുള്ള ഒരു കോളേജാണ് സർക്കാർ പിടിച്ചെടുത്തിരിക്കുന്നത്. ഈ കോളേജിൻറെ ചുമതലയുള്ള സന്ന്യാസിനി സമൂഹം 1915 മുതൽ അവിടെ പ്രവർത്തന നിരതമാണ്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഓഗസ്റ്റ് 2025, 12:37