തിരയുക

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനം, 13/09/25 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനം, 13/09/25 

മുറിവേറ്റ മണിപ്പൂരിന് സൗഖ്യദായക പ്രക്രിയ ആവശ്യം, ആർച്ചുബിഷ്പ്പ് നേലി.

മണിപ്പൂരിൽ മെയ്തെയ്-കൂക്കി വിഭാഗങ്ങൾ തമ്മിൽ സമാധാനപരമായ സഹജീവനം സാധ്യമക്കുകയെന്ന ലക്ഷ്യത്തോടുകൂടിയ അനുരഞ്ജന പ്രക്രിയ ഗൗരവബുദ്ധിയോടെ മുന്നോടുകൊണ്ടുപോകാനുള്ള രാഷ്ടീയ ഇച്ഛാശക്തിയാണ് വേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശന പശ്ചാത്തലത്തിൽ ഇംഫാൽ ആർച്ച്ബിഷപ്പ് ലീനസ് നേലിയുടെ പ്രതികരണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രണ്ടു വർഷത്തിലേറെയായി കലാപബാധിത പ്രദേശമായ മണിപ്പൂരിലെ ജനങ്ങൾ മുറിവേറ്റവരാണെന്നും ആകയാൽ സൗഖ്യദായക-അനുരഞ്ജന പ്രക്രിയ അനിവാര്യമാണെന്നും ഇംഫാൽ അതിരൂപതയുടെ ആർച്ചുബിഷപ്പ് ലീനസ് നേലി പറയുന്നു.

മെയ്തെയ് വംശജരെ പട്ടികവർഗ്ഗ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന മണിപ്പൂർ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2023 മെയ് 3-ന് ചുരാചന്ദ്പുരിൽ നടന്ന “ട്രൈബൽ സൊളിഡാരിറ്റി” പ്രകടനത്തോടെ മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച അനേകരുടെ ജീവനെടുത്ത കലാപത്തിനു ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 13-ന് ആ സംസ്ഥാനം സന്ദർശിച്ച പശ്ചാത്തലത്തിൽ ഫീദെസ് വാർത്താ ഏജൻസിയോടു സംസാരിക്കുകയായിരുന്നു അദ്ദഹം.  

സമാധനം, ക്ഷേമം, വികസനം, ഐക്യം തുടങ്ങിയവയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു എന്നാൽ ജനങ്ങളുടെ വേദനാജനകമായ ജീവിതാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ് എന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി.

അഭയകേന്ദ്രങ്ങളിൽ കഴിയുന്നവരുടെ സംഖ്യ അമ്പതിനായിരത്തിലേറെ വരുമെന്നും അവരുടെ സ്ഥിതി പരിതാപകരമാണെന്നും ആർച്ചുബിഷപ്പ് നേലി വെളിപ്പെടുത്തി. ഇവിടെ ആവശ്യം മെയ്തെയ്-കൂക്കി വിഭാഗങ്ങൾ തമ്മിൽ സമാധാനപരമായ സഹജീവനം സാധ്യമക്കുകയെന്ന ലക്ഷ്യത്തോടുകൂടിയ അനുരഞ്ജന പ്രക്രിയ ഗൗരവബുദ്ധിയോടെ മുന്നോടുകൊണ്ടുപോകാനുള്ള രാഷ്ടീയ ഇച്ഛാശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 സെപ്റ്റംബർ 2025, 12:22